ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2014, മേയ് 21

പ്രതിപക്ഷത്തിന്റെ കടമയും കര്‍ത്തവ്യവും

ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്നത്, അത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ എന്നതാണ്. 1951ലെ ആദ്യത്തെ ജനാധിപത്യ വ്യവസ്ത്ഥിതിയിലുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യപ്രകൃയ്യകളില്‍ ജനങ്ങളുടെ പങ്ക് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതും, തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ വേണ്ടവിധത്തില് വിനിയോഗിക്കാന് പ്രേരിപ്പിക്കുക എന്നതുമായിരുന്നു. ജനങ്ങളുടെമേല്‍ അധികാരം പ്രയോഗിക്കാനുള്ള അവകാശം എന്ന സങ്കല്‍‌പ്പത്തില്‍നിന്നും അധികാരത്തില്‍ ജനങ്ങളുടെ പങ്ക് എന്നത്, ഭരണഘടനയില്‍ മാത്രം ഉണ്ടായാല്‍പോര, മൂര്‍ത്തജീവിതത്തില്‍ ഉണ്ടാകണമെന്ന് നിരീക്ഷിച്ചത് മാര്‍ക്സ് ആയിരുന്നു. അതായത് ജനാധിപത്യസം‌വിധാനത്തില്‍ ജനാധിപത്യം എന്നത് കേവലം ഭരണകൂട രൂപം മാത്രമല്ല എന്നര്‍ത്ഥം.

ജനാധിപത്യത്തിന്റെ ഭാവിയെ ജോസഫ് ഷംപീറ്റര് (Joseph Schumpeter) പ്രവചിച്ചത് ഇങ്ങിനെയായിരുന്നു.
‘The eighteenth century philosophy of democracy may be couched in the following definition: the democratic method is that institutional arrangement for arriving at political decisions which realizes the common good by making the people itself decide issues through election of individuals who are to assemble in order to carry out its will’

ഓരോ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിലും ജനങ്ങള് നേരിട്ട്, തീരുമാനങ്ങള് കൂട്ടായെടുക്കുന്ന നിരന്തര ജനാധിപത്യമെന്ന സങ്കല്പ്പം (continuous democracy) അത്രയ്ക്ക് പ്രചാരത്തില് എത്താതിരുന്ന കാലത്ത് ഷംപീറ്ററിന്റെ നിര്‍‌വചനം കാലക്ലിപ്ത ജനാധിപത്യത്തില് (punctuated democracy) ഒതുങ്ങിപ്പോയിട്ടുണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നൊരു പ്രക്രിയ മാത്രമായി സാധാരണ ജനത്തിന്റെ ജനാധിപത്യ പ്രവര്ത്തനം മാറിയിരിക്കുന്നു. രാജഭരണം പോലെ, ജനാധിപത്യ സംവിധാനങ്ങള് ജനവിരുദ്ധമായിപ്പോയ സന്ദര്ഭത്തിലാണ് ജനങ്ങള് കലാപങ്ങളും സമരങ്ങളും നടത്തുന്നത്. ജനപ്രതിനിധിയെ തെരഞ്ഞെടുക്കലിനു അപ്പുറത്തേയ്ക്ക് കടക്കുന്ന ജനാധിപത്യ പ്രവര്ത്തനമായി ജനാധിപത്യ സംവിധാനങ്ങളെ തിരുത്തുകയോ, മറിച്ചിടുകയോ ചെയ്യുന്ന സമരങ്ങള് ഉടലെടുക്കുന്നു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള സ്വാധീനം പരിശോധിക്കുമ്പോള് ഈ രണ്ടു പ്രവര്ത്തനങ്ങളിലും അതിനുള്ള സ്വാധീനം പരിശോധിക്കപ്പെടേണ്ടതായുണ്ട്.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഓരോ തിരഞ്ഞെടുപ്പു ഫലങ്ങളും. ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന് ജനാധിപത്യത്തില് പൗരന്മാര്ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല് പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന് ആര്ക്കും സാധിക്കുകയുമില്ല.

നവ രാഷ്ട്രീയം എന്ന് വ്യവഹരിക്കുന്ന വിശകലനങ്ങള്ക്ക് മുമ്പില് ഏതാണ് നവമല്ലാത്ത രാഷ്ട്രീയമെന്ന ചോദ്യത്തിന്റെ ആമുഖമായിരിക്കുക എന്നതാണ് ഇന്ത്യന് രാഷ്ട്രീയത്തിന്റെ വയസ്സന്വേഷണം നിര്വഹിക്കുന്ന ദൗത്യം. ഇന്ത്യന് പശ്ചാത്തലത്തില് രാഷ്ട്രീയം എന്ന വാക്കിന് വിപുലമായ അര്ഥതലങ്ങളുണ്ട്. കൊളോണിയല് അനുഭവങ്ങളില് നിന്ന് പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തില് ഇന്ത്യന് സമൂഹം സ്വത്വബോധത്തിലും സ്വാതന്ത്ര്യ ചിന്തയിലും കൊളോണിയല്വിരുദ്ധ ചിന്തകളിലും എന്നാണ് എത്തിച്ചേര്ന്നത്, അന്നാണ് ഇന്ത്യന് രാഷ്ട്രീയത്തിന്റെ ജന്മദിനം. സ്വാതന്ത്ര്യം, സ്വാഭിമാനം, സ്വത്വവിമോചനം, സ്വരാജ് തുടങ്ങിയ നിരവധി ‘സ്വം’കളോട് ചേര്ന്നുനില്ക്കുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്തഃസത്ത. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയം പാര്ലിമെന്ററി സംവിധാനങ്ങളുടെ സാധ്യതകളുമായി ഇണച്ചും പിണച്ചും കൈകാര്യം ചെയ്യപ്പെട്ടപ്പോള് മേല്പ്പറഞ്ഞ ‘സ്വം’കള്ക്ക് നഷ്ടം വന്നു. അധികാരമോഹം, സ്വാര്ഥം, ചൂഷണം, അഴിമതി തുടങ്ങി ജനതയുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും തകര്ക്കുന്ന പ്രവണതകള് രാഷ്ട്രീയത്തിന്റെ ഭാഗമായി.
1984 ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തില് നിര്ണ്ണായകമായ വഴിത്തിരിവുകള് സൃഷ്ടിച്ച ഒരു വര്ഷമാണ്. മൂന്ന് പതിറ്റാണ്ടുകള്ക്ക് ശേഷം 1984-ന്റെ ചില ആവര്ത്തനങ്ങള്ക്ക് 2014 പൊതുതെരഞ്ഞെടുപ്പും സാക്ഷ്യം വഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ വധം സൃഷ്ടിച്ച തരംഗത്തില് അന്നുവരെ ഇന്ത്യ കണ്ട ഏറ്റവും ഉയര്ന്ന പോളിംഗ് ശതമാനമായ 64 ശതമാനം1984-ല് രേഖപ്പെടുത്തി. 2014-ല് നരേന്ദ്ര മോഡി സൃഷ്ടിച്ച തരംഗം 66 ശതമാനത്തിലധികം പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നതിന് കാരണമായി. അന്ന് കോണ്ഗ്രസ് 411 സീറ്റുകള് നേടി അധികാരത്തില് എത്തിയപ്പോള് ഇത്തവണ 340-ഓളം സീറ്റുകള് നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില് വന്നു. അതിലും പ്രധാനമായി 1984-ന് ശേഷം ഒരു പാര്ട്ടിയ്ക്കും ഇന്ത്യയില് തനിച്ച് ലഭിക്കാത്ത ലോകസഭയിലെ കേവല ഭൂരിപക്ഷം ഈ തരംഗത്തില് ബി.ജെ.പിയ്ക്ക് ലഭിച്ചു. 1984-ല് ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്ന്ന് നടന്ന സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. കലാപത്തിനെ വന്മരങ്ങള് വീഴുമ്പോള് ഭൂമി കുലുങ്ങുമെന്ന കുപ്രസിദ്ധമായ പ്രസ്താവനയിലൂടെ ന്യായീകരിച്ച രാജീവ് ഗാന്ധിയാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നരേന്ദ്ര മോഡിയാകട്ടെ, 2002-ല് ഗുജറാത്തില് താന് മുഖ്യമന്ത്രിയിരിക്കെ നടന്ന മുസ്ലിം കൂട്ടക്കൊലയുടെ ആരോപണം ഇപ്പോഴും പേറുന്നയാളാണ്.
രാഷ്ട്രീയ കക്ഷികള് മാറിമാറി അധികാരത്തിലെത്തുകയും അധികാരത്തിലേക്ക് പാര്ട്ടികള്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന തിരിഞ്ഞെടുപ്പുകള് ഇന്ത്യന് ഖജനാവിന്റെ വലിയൊരു അംശത്തെ ചോര്ത്തിക്കളയുന്ന ചെലവേറിയ പ്രക്രിയയായി നിലനില്ക്കുകയും ചെയ്യുന്നുണ്ട് എന്നത് ഇന്ത്യന് രാഷ്ട്രീയത്തിന്റെ ഗതാനുഗതിയായ ചലനം മാത്രമായാണ് പൊതുസമൂഹം കാണുന്നത്. രാഷ്ട്രീയം എന്നത് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവം വെച്ച് നോക്കുമ്പോള് വിവിധ പാര്ട്ടികള്ക്ക് അധികാരത്തിലെത്താനുള്ള ഒരിടപാടായി മാത്രം പരിമിതപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമീപകാലത്ത് ബദല് രാഷ്ട്രീയ ചിന്തകള് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോന്നലുകള്ക്കും ആശയങ്ങള്ക്കും പ്രസക്തിയും ബഹുജന സ്വീകാര്യതയും ലഭ്യമാകുന്നത്. വ്യവസ്ഥിതിയോടുള്ള വിയോജിപ്പുകളില് നിന്ന് ആരംഭിക്കുകയും ശീലിച്ച അനുഭവങ്ങളെ മറി കടക്കാന് അഭിലഷിക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ മാറിനടപ്പാണ് പുതിയ രാഷ്ട്രീയത്തിന്റെ ആശയങ്ങളെ സ്വാധൂകരിക്കുന്നത്. എല്ലാ രംഗങ്ങളിലും തിരസ്കരിക്കപ്പെടുന്ന ബഹുജനം എന്ന അടിസ്ഥാന വിഭാഗത്തിന്റെ വികാര വിചാരങ്ങളിലെ പരിവര്ത്തനങ്ങള്ക്ക് രാജ്യത്ത് അടിയുറച്ചുപോയ വ്യവസ്ഥിതിയുടെ തകരാറുകളെ മറി കടക്കാന് ശക്തിയുണ്ട്

ആധിപത്യങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ആധിപത്യങ്ങൾക്ക് ഇരയായിട്ടുള്ള ജനതയുടെ കാഴ്ചപ്പാട്. അതൊരു യുദ്ധത്തിന്റെ വഴിയാണ്. അത് രാഷ്ട്രീയമായ കാഴ്ചപ്പാടുമായി മാറി. ഇന്നും അഭിമതമല്ലാത്തതിനെ ചെറുക്കുക എന്നത് എവിടേയും പ്രയോഗിച്ചുവരുന്നു. വ്യക്തി, സമൂഹം, പ്രസ്ഥാനം, സർക്കാർ തുടങ്ങി ആഗോളതലങ്ങളിൽ വരെ. എന്തിനെയൊക്കെ ചെറുക്കാനും എതിരെ പോരാടാനും ശ്രമിച്ചിട്ടുണ്ടോ അവയെല്ലാം പതിന്മടങ്ങ് ശക്തി പ്രാപിച്ചുവരുന്നതാണ് ഇതുവരെയുള്ള അനുഭവം. ചെറുത്തുനിൽപ്പിൽ സർഗാത്മകത ക്ഷീണിക്കുകയും ശക്തി തളരുകയും ചെയ്യും. ആ ക്ഷീണിതമായ ഇടത്തിലൂടെയാണ് പലപ്പോഴും പോരാടപ്പെടുന്നത് ആധിപത്യം വീണ്ടും ഉറപ്പിക്കുന്നത്.

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്.
ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്. പഴയ കാല ചെയ്തികളുടെ പോസ്റ്റ്മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല.

പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പലതുകൊണ്ടും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്ണായകമായിരിക്കുന്നു. കാല്നൂറ്റാണ്ടിന് ശേഷം, മുന്നണി സഹായമില്ലാതെ, ഒറ്റക്കക്ഷിക്ക് തനിച്ച് ഭരിക്കാന് പോലുമുള്ള അവസ്ഥ ഉണ്ടാവുകയും ബി.ജെ.പി. നയിക്കുന്ന എന്.ഡി.എ. മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം രാജ്യത്തിലെ ജനങ്ങള് നല്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന് വന്സ്വാധീനമുണ്ടായിരുന്ന പഴയ കാലഘട്ടത്തില് ഏകകക്ഷി ഭരണം ആദ്യത്തെ മുപ്പത് വര്ഷം ഒരു തുടര്ക്കഥയായിരുന്നു. ചെറിയ ഇടവേളയ്ക്കുശേഷം കോണ്ഗ്രസ്സിന് വീണ്ടും മൂന്നില് രണ്ട് ഭൂരിപക്ഷവും നാലില് മൂന്ന് ഭൂരിപക്ഷവും യഥാക്രമം 1980ലെയും 1984ലെയും തിരഞ്ഞെടുപ്പില് രാജ്യത്തിലെ ജനങ്ങള് നല്കുകയുണ്ടായി. 1989ന് ശേഷം ദേശീയതലത്തില് കഴിഞ്ഞ 25 വര്ഷമായി ഒരു പാര്ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. എന്ന് മാത്രമല്ല കുതിരക്കച്ചവടവും രാഷ്ട്രീയ അസ്ഥിരതയും രാഷ്ട്രസംവിധാനത്തിന് വലിയ ഭീഷണിയുയര്ത്തുകയും െചയ്തു. കുറച്ച് വൈകിയാണെങ്കിലും മുന്നണി രാഷ്ട്രീയം നമ്മുടെ രാജ്യത്ത് സ്ഥിരമാകുന്നൊരു സമ്പ്രദായമായി മാറി. വൈവിധ്യം നിറഞ്ഞതും സങ്കീര്ണവുമായ രാഷ്ട്രീയത്തില് മുന്നണി ഭരണം ഒരു അവശ്യഘടകമായി ലോകമെമ്പാടും മാറുകയുണ്ടായി, പ്രത്യേകിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തില്. നമുക്കും അതില് നിന്ന് മാറാന് പറ്റുകയില്ല.
പക്ഷേ, നയപരമായ പരിപാടികള് ഇല്ലാതെ അവസരവാദ രാഷ്ട്രീയത്തില് കൂടിയുള്ള മുന്നണി രാഷ്ട്രീയം ഭരണസ്തംഭനത്തിന് വഴിതെളിക്കും. രണ്ടാം യു.പി.എ. ഭരണം അതിന് വളരെയധികം ഉദാഹരണങ്ങള് കാണിച്ചുതന്നതാണ്. മന്മോഹന്സിങ്ങ് ഗവണ്മെന്റിന്റെ അവസാനഘട്ടത്തില് ഉണ്ടായ അഴിമതിയും െകടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമെല്ലാം പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. മുതലെടുക്കാന് ശ്രമിച്ചപ്പോള് യു.പി.എ.യില് നിന്ന് പുറത്തുവരാനും ഉത്തരവാദിത്വത്തില് നിന്ന് മാറി നില്ക്കാനും യു.പി.എ.യിലെ ചില സഖ്യകക്ഷികള്ക്ക് കഴിഞ്ഞത് മുന്നണി രാഷ്ട്രീയത്തിന്റെ അപചയമാണ് കാണിച്ചുതന്നത്.

തിരിച്ചടികളില്‍ നിന്നൊന്നും പാഠം പഠിക്കാതെ വരുമ്പോള്‍ ജനകീയപ്രക്ഷോപം പലപ്പോഴും ചരിത്രത്തിലെ അനിവാര്യതയാവാറുണ്ട്. അത്തരമൊരു സാഹചര്യമാണ് ഇന്ത്യയും ഇന്ത്യയെ സ്വതന്ത്രമാക്കിയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 128 വര്‍ഷത്തെ ചരിത്രത്തിലെവിടെയും കാണാത്ത അത്രയും നാണം കെട്ട തോല്‍വി. പ്രതിപക്ഷത്തുപോലും ഇരിക്കാന്‍ യോഗ്യത നല്‍കാതെ വെറും 44 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ഒന്നേകാല്‍ വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനായി വാഴ്ത്തിയതു മുതല്‍ സാമാന്യ രാഷ്ട്രീയ ജ്ഞാനമുള്ളവരൊക്കെ പരാജയം പ്രവചിച്ചതാണ്, ഇത്ര കഠിനമായിരുന്നില്ലെങ്കിലും. രാഹുലിനെ ഭരണത്തിന്റെ തലപ്പത്തിരുത്താനുള്ള ത്വരയും, ഭരണപരിചയമോ ലോകപരിചയമോ ഇല്ലാത്ത അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അതിസ്വാതന്ത്ര്യം കൊടുത്തതും വ്യക്തമായ വീക്ഷണങ്ങളില്ലാത്തതുമൊക്കെയാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടത്. അതിനേക്കാളുപരി കോണ്‍ഗ്രസ്സുകാരും ഗാന്ധികുടുംബവും തിരിച്ചറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. മാറിയ കാലത്തെ രാഷ്ട്രീയ രംഗത്ത് കുടുംബ മഹിമയുടെ പേരിന് വലിയ സ്വാധീനമൊന്നുമില്ലെന്ന്. നൂതന വാര്‍ത്താവിനിമയ ഉപകരണങ്ങളുടേയും വിവര സാങ്കേതിക വിദ്യയുടേയും കാലത്ത് ജീവിക്കുന്ന ജനങ്ങള്‍ രാജീവിന്റേയും ഇന്ദിരയുടേയും കാലത്തെ ജനങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്ന് ശഠിക്കരുത്. അത് മനസ്സിലാക്കാതെ പോയതാണ് കോണ്‍ഗ്രസ്സിന് പറ്റിയ വീഴ്ച. അത് മനസ്സിലാക്കിയതുകൊണ്ടാണ് വര്‍ഗ്ഗവെറിയുടേയും വെറുപ്പിന്റേയും കറകളുണ്ടായിട്ടും നരേന്ദ്രമോഡി നയിക്കുന്ന ബി.ജെ.പിക്കു മേല്‍ ജനഹിതം പതിഞ്ഞത്.

വരാന് പോകുന്ന കാലഘട്ടത്തില് കോണ്ഗ്രസ് പാര്ട്ടി നേരിടാന് പോകുന്ന വെല്ലുവിളികള് കുറച്ചൊന്നുമല്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടത്തില് ഉണ്ടായതുപോലുള്ള ശക്തമായ നേതൃത്വം കോണ്ഗ്രസ്സിന് ഇല്ല. നരേന്ദ്രമോദിക്കൊപ്പം മത്സരിക്കാന് പ്രാപ്തിയുള്ള നേതാവിനെയും നേതൃത്വത്തെയും തയാറാക്കാന് കഴിയാത്തത് തന്നെയാണ് ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം. സംഘടനാപരമായ ശേഷിക്കുറവും പോഷകസംഘടനകളുടെ ദുര്ബലതയും യുവാക്കളെ വേണ്ടുംവിധം പാര്ട്ടിയിലേക്ക് ആകര്ഷിക്കാന് കഴിയാത്തതും വലിയ പോരായ്മകളായി തുടരുന്നു. കോണ്ഗ്രസ് പാര്ട്ടിയും യു.പി.എ. സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കാന് പലപ്പോഴും കഴിഞ്ഞതുമില്ല. ദേശീയതയും മതേതരത്വവും സാമൂഹ്യനീതിയും ഉയര്ത്തിക്കാട്ടാന് കഴിയുന്ന ശക്തമായ നേതൃത്വം ഇന്ന് കോണ്ഗ്രസ് പാര്ട്ടിക്ക് ആവശ്യമാണ്.
നേതൃത്വവും സംഘടനാശക്തിയും ഉയര്ന്നാല് മാത്രമേ കോണ്ഗ്രസ് പാര്ട്ടിക്ക് തിരിച്ചുവരാന് കഴിയുകയുള്ളൂ. അതല്ലെങ്കില് കോണ്ഗ്രസ് പാര്ട്ടിയുടെ ശക്തിക്ഷയത്തില് മുതലെടുക്കുന്നത് പ്രാദേശികപാര്ട്ടികളും പ്രധാനപ്പെട്ട ദേശീയ കക്ഷിയായ ബി.ജെ.പി.യും ആയിരിക്കും. വരും ദിനങ്ങളില് കോണ്ഗ്രസ് പാര്ട്ടിയില് ഇതൊക്കെ വലിയ ചര്ച്ചയ്ക്ക് വഴിവെക്കാന് ഇടയുണ്ട്. ഒരു ആത്മപരിശോധന കോണ്ഗ്രസ് പാര്ട്ടിക്ക് ഇന്ന് വളരെ ആവശ്യമാണ്.

സോണിയാഗാന്ധിയും രാഹുല്ഗാന്ധിയുമൊഴികെ കോണ്ഗ്രസ്സിന്റെ മിക്കവാറുമെല്ലാ പ്രധാനനേതാക്കളും വന് പരാജയത്തെയാണ് നേരിട്ടത്. വിദേശകാര്യ മന്ത്രി സല്മാന് ഖുര്ഷിദ് യു.പി.യിലെ ഫാറൂഖാബാദില് 10 ശതമാനം വോട്ടുപോലും നേടാനാകാതെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടാണ് പരാജയമടഞ്ഞത്. ബി.ജെ.പി. ഈ വിധം തൂത്തുവാരുമെന്ന് എതിരാളികളോ ബി.ജെ.പി. തന്നെയോ കരുതിയിരുന്നതല്ല. പ്രചാരണസമയത്തെ അഭിപ്രായസര്വേകളും എക്സിറ്റ് പോളുകളും ചൂണ്ടിക്കാട്ടിയതിനേക്കാള് വലിയ വിജയമാണ് ബി.ജെ.പി. കൈവരിച്ചത്.
കഴിഞ്ഞ 10 വര്ഷക്കാലം തുടര്ച്ചയായി ഭരിച്ച, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാരാജ്യം ഏറ്റവും കൂടുതല് കാലം ഭരിച്ച, മറ്റേത് പാര്ട്ടിയേക്കാളും ഇന്ത്യയൊട്ടുക്കും വേരുകളുള്ള കോണ്ഗ്രസിന് ഈ തിരഞ്ഞെടുപ്പില് നേരിട്ടത് നാണംകെട്ട പരാജയമാണ്. മൊത്തം സീറ്റുകളുടെ പത്തിലൊന്നുപോലും നേടാനാവാത്ത പരാജയം. മുമ്പൊരിക്കലും ഇത്രയും ദയനീയമായി കോണ്ഗ്രസ് ലോക്സഭയില് തോറ്റിട്ടില്ല. കോണ്ഗ്രസ്സിനും സഖ്യകക്ഷികള്ക്കുമായി രണ്ടക്ക വിജയം (12 സീറ്റുകള്) നല്കിയ ഏക സംസ്ഥാനം കേരളമാണ്. മോദി കൊടുങ്കാറ്റിലും ബി.ജെ.പി.യെ അകറ്റിനിര്ത്തിയ ചില സംസ്ഥാനങ്ങളിലൊന്നും കേരളമാകുന്നു.

ഇന്ത്യ മുഴുവന് ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള് കേരളവും തമിഴ്നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. മോദി തരംഗം കേരളത്തെ സ്പര്ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്കാരിക നിലവാരത്തെയുമൊക്കെ ഉയര്ത്തിക്കാട്ടുന്നു.
നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്ക്കാരിനെ പ്രാപ്തനാക്കാന്‍ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമാണ്‌ നാം ഇവിടെ ദര്‍ശിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളായ ഹൈന്ദവ ഫാസിസവും ആഗോളീകരണവും തൂത്തെറിയുവാന്‍ ഇഛാശക്തിയുള്ള, ജനപക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാറാണ്‌ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്.
ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന് ജനാധിപത്യത്തില് പൗരന്മാര്ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല് പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന് ആര്ക്കും സാധിക്കുകയുമില്ല.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍, ജനങ്ങള്‍ക്കുവേണ്ടി ഈ പോരാട്ടം ഏറ്റെടുടുത്തികൊണ്ട് രാജ്യത്തെ പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ നല്ലൊരു പ്രതിപക്ഷമായി ഫാസിസത്തിലേക്കുള്ള തിരിച്ചുപോക്കിനെ തടയിടേണ്ടുന്നതും, ഒപ്പം ഭൂരിപക്ഷ വര്‍ഗ്ഗീയതയെന്ന കൊടുംകാറ്റിനെതിരെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളും അവകാശങ്ങളും സം‌രക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ഇവിടെ പ്രസക്തമാകുകയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ